ഇന്ത്യയില്‍ ഉപഭോക്താക്കളുടെ കൈവശമുള്ള ചൈനീസ് നിര്‍മ്മിത സ്മാര്‍ട്ട്ഫോണുകള്‍ ഏതുനിമിഷവും പ്രവര്‍ത്തനരഹിതമാകാമെന്നു മുന്നറിയിപ്പ്. നിയമപ്രകാരം 91 സീരിസില്‍ തുടങ്ങുന്ന ഐഎംഇഐയുള്ള സ്മാര്‍ട്ട്ഫോണുകള്‍ക്കാണു ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനാനുമതിയുള്ളത്. എന്നാല്‍ ഓപ്പോ, വിവോ, ഷാവോമി, വണ്‍ പ്ലസ് തുടങ്ങിയ ചൈനീസ് നിര്‍മ്മിത ഫോണുകള്‍ സാങ്കേതികവിദ്യയില്‍ കൃത്രിമം കാണിച്ചു രാജ്യത്തു വില്‍ക്കാന്‍ അനുമതിയില്ലാത്ത ഫോണുകളാണു അനധികൃതമായി വിറ്റുകൊണ്ടിരിക്കുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍. രാജ്യസുരക്ഷയെ ഗുരുതരമായിബാധിക്കുന്നതാണു ഐഎംഇഐ നമ്ബറില്‍ കൃത്രിമം കാണിച്ചു ഇന്ത്യന്‍ വിപണിയിലെ ചൈനീസ് സ്മാര്‍ട്ട് ഫോണുകളുടെ വില്‍പ്പന.
അതിനാല്‍ തന്നെ 91 സീരിസില്‍ തുടങ്ങാത്ത ഫോണുകളെല്ലാംകേന്ദ്ര സര്‍ക്കാര്‍ നിശ്ചലമാക്കുമെന്നാണു ലഭിക്കുന്ന വിവരം. രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കടക്കം വിവരങ്ങള്‍ ചോര്‍ത്തിനല്‍കുന്നെന്നു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു കേന്ദ്ര സര്‍ക്കാര്‍ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കു നോട്ടീസ് അയച്ചിരുന്നു. കമ്ബനികളില്‍ നിന്നും ലഭിക്കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഈ ഫോണുകള്‍ വിശദപരിശോധനയ്ക്കു വിധേയമാക്കുമെന്നും വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പരിശോധനയില്‍ ചൈനീസ് നിര്‍മ്മിത ഫോണുകള്‍ ഇന്ത്യന്‍ ഐഎംഇഐ അടിസ്ഥാനമാക്കിയല്ല പ്രവര്‍ത്തിക്കുന്നതെന്നു കണ്ടെത്തുന്നതോടെ ഫോണുകള്‍ പ്രവര്‍ത്തനരഹിതമാകുമെന്നാണു വിദഗ്തര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ഐഎംഇഐ നമ്ബറിന്റെ അടിസ്ഥാനത്തിലാണു രാജ്യത്തു ഉപയോഗത്തിലുള്ള ഓരോ ഫോണും അധികൃതര്‍ക്കു ട്രാക്ക് ചെയ്യാന്‍ സാധിക്കുക.

ഇതിനായി പ്രത്യേക ആപ്ലിക്കേഷനും കേന്ദ്ര സര്‍ക്കാര്‍പുറത്തിറക്കിയിട്ടുണ്ട്. നിയമപ്രകാരമുള്ള ഐഎംഇഐ നമ്ബറിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ ഉപയോഗിച്ചുകൊണ്ട് തീവ്രവാദ, രാജ്യവിരുദ്ധ പ്രവര്‍ത്തികള്‍ കണ്ടെത്താന്‍ എളുപ്പമാണ്. അതിനാല്‍ ഐഎംഇഐ നമ്ബറില്‍ കൃത്രിമം കാണിച്ചു വിപണിയിലിറങ്ങുന്ന ചൈനീസ് സ്മാര്‍ട്ട്ഫോണുകള്‍ രാജ്യസുരക്ഷയ്ക്കു കനത്ത വെല്ലുവിളിയുയര്‍ത്തുന്നവയാണ്. ചൈനയില്‍ നിന്നും ഇന്ത്യയിലേക്കു കടത്തുന്നതിനിടെ മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചൈനീസ് ഐഎംഇഐ സീരിസില്‍പ്പെട്ട ഫോണുകള്‍ അടുത്തിടെപിടികൂടിയിരുന്നു.
ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമുള്ള ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളുടെ പേരിലെത്തിയതായിരുന്നു ഈ കൊറിയറുകള്‍.

ഏതുനിമിഷവും ഇന്ത്യന്‍ സര്‍ക്കാര്‍ തങ്ങള്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളുമെന്ന കാര്യം മുന്നില്‍ക്കണ്ട് ഇന്ത്യയില്‍ നിന്നും പിന്‍വാങ്ങാനുള്ള ശ്രമവും ഓപ്പോ, വിവോ എന്നീ കമ്ബനികള്‍ തുടങ്ങിയിട്ടുണ്ട്. വ്യാജ ഉല്‍പ്പന്നമാണെന്നുകണ്ടെത്തിയതിനെ തുടര്‍ന്ന്, മൊബൈല്‍ ഫോണ്‍ സ്ക്രീനില്‍ പോറല്‍ വീഴാതിരിക്കാന്‍ ഒട്ടിക്കുന്ന ടെംപേഡ് ഗ്ലാസ് ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതിന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍നിരോധനം ഏര്‍പ്പെടുത്തിയതും ഇതോടൊപ്പം ചേര്‍ത്തു കാണേണ്ടതാണ്. നിലവില്‍ കൈവശമുള്ള സ്റ്റോക്കുകള്‍ ഓണവിപണിയില്‍ വിറ്റുതീര്‍ക്കാനുള്ള ശ്രമങ്ങളാണു കമ്ബനികള്‍ നടത്തുന്നത്.
കേന്ദ്ര സര്‍ക്കാര്‍ നടപടി വരുന്നതിനു മുമ്ബ് വിപണിയില്‍ നിന്നും പിന്‍വാങ്ങാനുള്ളതന്ത്രമാണു കമ്ബനി പ്രയോഗിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള രാഷ്ട്രീയസംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ കൂടിയാണ് ഈ നീക്കം.

ചൈനയുമായി യുദ്ധം പോലെയുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന പക്ഷം ഇന്ത്യയിലെ ജനങ്ങളുടെ ആശയവിനിമയമാര്‍ഗംറദ്ദാക്കി രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ചൈനീസ് കമ്ബനികള്‍ ഇന്ത്യന്‍ വിപണി കൈയ്യാളാന്‍ ശ്രമം നടത്തുന്നത്. ഇപ്പോള്‍ ചൈനീസ് കമ്ബനികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത് ഈ നീക്കത്തിനേറ്റ തിരിച്ചടിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ നടപടിയെ തുടര്‍ന്നു പ്രവര്‍ത്തനരഹിതമാകുന്ന സ്മാര്‍ട്ട്ഫോണുകള്‍ കമ്ബനി തിരിച്ചെടുക്കില്ലെന്നതും ഉപഭോക്താവിനു പണം തിരികെ നല്‍കില്ല എന്നതുമാണ് ഇതില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത. നഷ്ടപരിഹാരം ആവശ്യപ്പെട്ടു ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനും നിലവില്‍ തടസ്സമുണ്ട്. ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്രപ്രശ്നങ്ങള്‍ മൂലം ഇത്തരത്തില്‍ ഇന്ത്യ ഉന്നയിക്കുന്ന എന്തെങ്കിലും ആവശ്യം ചൈന മുഖവിലക്കെടുക്കില്ല എന്നു മാത്രമല്ല ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നതിനായി ഇന്ത്യന്‍വിപണിയില്‍ സ്മാര്‍ട്ട്ഫോണുകള്‍ ഇറക്കാന്‍ ചൈന സാമ്ബത്തിക സഹായം ലഭ്യമാക്കുന്നുമുണ്ട്.
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്ബനികളുടെ ഇന്ത്യയിലെ ചുമതല നിലവില്‍ ചൈനീസ് പൗരന്മാരാണു വഹിക്കുന്നത്.

Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: