മുഖ്യമന്ത്രി പിണറായി വിജയന്റെ പേരു പറഞ്ഞ് സാന്ദ്രാ തോമസിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസില്‍ ഡിവൈഎഫ്‌ഐ നേതാവടക്കം ഏഴുപേര്‍ പിടിയിലായ വാര്‍ത്ത ഇന്ന് രാവിലെ മുതൽ സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്യപ്പെട്ടിരുന്നു. എറണാകുളം സ്വദേശികളായ നിയാസ്, കമാലുദ്ദീന്‍, അജയന്‍, ഫൈസല്‍, വിന്‍സെന്റ്, സിദ്ദിഖ്, തൃപ്രയാര്‍ ജോഷി എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് സാന്ദ്രാ തോമസ് എന്ന യുവതിയുടെ പരാതി പ്രകാരം കസ്റ്റഡിയിലെടുത്തിരുന്നത്.

കറുകപ്പിള്ളി സ്വദേശിയായ കമാലുദ്ദീനും എറണാകുളത്ത് ചെറുകിട വ്യവസായം നടത്തിയിരുന്ന സാന്ദ്രാ തോമസും തമ്മില്‍ നടത്തിയ വസ്തുക്കച്ചവടത്തിന്റെ പേരിലാണ് ഭീഷണിയും പണം തട്ടലും നടന്നത്. ഈ വാര്‍ത്ത നവമാധ്യമങ്ങളില്‍ ഉള്‍പെടെ പടര്‍ന്നു പിടിച്ചപ്പോള്‍ പണി കിട്ടിയത് സിനിമാ നിര്‍മ്മാതാവും അഭിനയത്രിയുമായ സാന്ദ്രാ തോമസിനാണ്. എറണാകുളം സ്വദേശി സാന്ദ്രാ തോമസ് എന്നു മാത്രമാണ് പരാമര്‍ശിച്ചത്. ആരാണെന്ന് വാര്‍ത്തകളില്‍ വ്യക്തമായിരുന്നില്ല. സോഷ്യല്‍ മീഡിയയും മാദ്ധ്യമങ്ങളും മറ്റും തട്ടിപ്പിനിരയായ സാന്ദ്രാ തോമസ് എന്ന് തെറ്റിദ്ധരിച്ച്‌ ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമയായ സാന്ദ്രയുടെ ചിത്രം ഉപയോഗിച്ചതാണ് ആശയക്കുഴപ്പങ്ങള്‍ക്ക് ഇടയാക്കിയത്. ഒടുവില്‍ ആ സാന്ദ്രാ തോമസ് ഞാനല്ല എന്ന് ഫേസ്ബുക്കില്‍ സാന്ദ്രയ്ക്ക് പോസ്റ്റിടേണ്ടി വന്നു.സാന്ദ്ര തട്ടിപ്പിന് ഇരയായെന്ന് നിരവധി പേര്‍ തെറ്റിദ്ധരിച്ചതിന്റ അടിസ്ഥാനത്തിലാണ് സാന്ദ്ര ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരണം നല്‍കിയത്. ആ സാന്ദ്രാ തോമസ്സ് ഞാനല്ല. എന്നു മാത്രമായിരുന്നു സാന്ദ്ര തോമസിന്റെ കുറിപ്പ് ഫേസ്ബുക്കിൽ


Axact

Admin

Kattan Kappi Media Is Leading 24x7 Media In India

Post A Comment:

0 comments: